Wednesday, March 26, 2008

ദീദി കരയുമ്പോള്‍..

ഇന്ത്യയിലെ ആദ്യത്തെ പോപ്പ്‌ ഗായികയായ ഉഷാ ഉതുപ്പ്‌ എന്ന ഉഷാ അയ്യരെ ഇന്നു കേരളത്തിലെ അഞ്ചു വയസ്സുള്ള കുട്ടി മുതല്‍ എഴുപതു വയസ്സുള്ള മുത്തശ്ശി വരെ അറിയുന്നു. ഒരു ഗായിക എന്നതിലുപരി ഒരു വാക്കു കൊണ്ടുപോലും ഒരാളെ മുറിവെല്‍പ്പിക്കാനാകാത്ത നന്‍മയുടെ പ്രതീകമായ 'ചേച്ചിയായി' ഏവരും ഉഷാ ഉതുപ്പിനെ സ്വീകരിച്ചു കഴിഞ്ഞു.

ദീദിയുടെ നല്ല മനസ്സിന്റെ നൊമ്പരം ഏഷ്യാനെറ്റിന്റെ വിജയത്തിന്‌ ഏറെ ഗുണകരമായി എന്നു പരക്കെ ഒരു പറച്ചിലുണ്ട്. ആരും വേദനിക്കുന്നത്‌ ഇഷ്ടമല്ലാത്ത ഒരു മനസ്സ്‌ ഒരിക്കലും ഒരു വിധികര്‍ത്താവിനു ചേര്‍ന്നതല്ല. വിധി നടപ്പാക്കുന്നവര്‍ മനസ്സുകളിലേക്കു കടക്കരുത്‌ എന്നാണ്‌ ആപ്തവാക്യം. പക്ഷേ തഴയപ്പെടലിന്റെ വേദന നന്നേ അറിയുന്ന ദീദി, ഒരു വിധികര്‍ത്താവെന്ന നിലയില്‍ നിന്നും ഒരു 'ദീദി' യിലേക്കു പെട്ടെന്നു മാറിപ്പോകുന്നു. അപ്പോള്‍ അവരറിയാതെ കരഞ്ഞു പോകുന്നു. ആ കണ്ണീരിനിടയില്‍ യാതൊരു ലാഭേച്ഛയുമില്ല.

കടലു കണ്ടിട്ടു വന്ന്‌ കടലിതു പോര, കുറച്ചുകൂടി വലുതാകേണ്ടതായിരുന്നു എന്നു പറഞ്ഞ നമ്മള്‍, ഒന്നിലും തൃപ്തിവരാത്ത നമ്മള്‍, പ്രശംസിക്കാന്‍ ലുബ്ധുകാട്ടുന്ന നമ്മള്‍, ഈ കണ്ണീരിനെ അവിശ്വസിക്കരുത്‌.

ഇനി ദീദിയെക്കുറിച്ചല്‍പ്പം.

ഇന്നോളം ഉപരി വര്‍ഗ്ഗം മാത്രമറിഞ്ഞിരുന്ന ഉഷാ ഉതുപ്പിനെ ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോ കേരളത്തിലെ ഓരോരുത്തര്‍ക്കും സുപരിചിതയാക്കി എന്നതു ഉഷാ ഉതുപ്പിന്റെ ജീവിത ഗ്രാഫില്‍ വലിയ മാറ്റങ്ങളുണ്ടാക്കുമോ?

'പീതാംബരാ..ഓ...കൃഷ്ണാ..' എന്ന പാട്ടു മലയാളത്തില്‍ പാടിയ കാലത്ത്‌ മലയാളികളുടെ മനസ്സില്‍ ദീദിയുടെ സ്ഥാനമെന്തായിരുന്നു? ജാനകിയേയും സുശീലയേയും കേട്ടു ശീലിച്ച മലയാളി സമൂഹം അത്ര ബഹുമാനത്തോടെയല്ലായിരുന്നു അന്ന്‌ ആ ഗാനം സ്വീകരിച്ചത്‌. എന്നാല്‍ പോത്തന്‍ വാവയിലെ 'വാവേ മകനേ..' എന്ന പാട്ടുകേള്‍ക്കുമ്പോള്‍ പാട്ടിന്റെ ഇമ്പം കൊണ്ടല്ല, മറിച്ച്‌ ഉഷാ ഉതുപ്പ്‌ പാടി എന്ന ഒറ്റക്കാരണത്താല്‍ ആ പാട്ടിനെ മലയാളി സ്വീകരിച്ചിരിക്കുന്നു. അതിന്റെ കാരണം ദീദിയുടെ നന്‍മ നിറഞ്ഞ മനസ്സ്‌ മലയാളി തൊട്ടറിഞ്ഞിരിക്കുന്നു എന്നതിന്റെ തെളിവുകൂടിയാണ്‌.

കാലുറച്ചാലുടനെ സിനിമാറ്റിക്‌ ഡാന്‍സ്‌ കളിക്കുകയും ഇന്‍സ്ട്രമെന്റുകളുടെ ബലത്തില്‍ പോപ്പ് ഗാനം ആലപിക്കുകയും ചെയ്യുന്ന ഇന്നത്തെ തലമുറ ദീദി നടന്നു വന്ന വഴികളെക്കുറിച്ചു ഇത്തിരി അറിഞ്ഞിരിക്കുന്നതു നന്നായിരിക്കും.

ഉഷാ അയ്യര്‍ക്കു മുന്‍പും ഇന്ത്യയില്‍ പോപ്പ് ഗാനം പാടുന്നവരുണ്ടായിരുന്നു. പക്ഷേ അവര്‍ക്കൊന്നും പേരുകളില്ലായിരുന്നു. കാരണം പാശ്ചാത്യ സംഗീതമായ 'പോപ്പ്' സംഗീതം ബോംബേ മാതിരിയുള്ള കോസ്‌മോപോളിറ്റന്‍ സിറ്റികളിലെ മദ്യശാലകളിലും കാബറേ ഹാളുകളിലും മാത്രമൊതുങ്ങി നിന്നു. പാടിയിരുന്നവര്‍ സമൂഹത്തെ ഭയന്ന്‌ യഥാര്‍ഥപേരുകള്‍ മറച്ചുവെച്ചു.

പാകിസ്താനി ഗായികയായ നസിയ ഹസ്സന്റെ 'ആപ്‌ ജൈസേ കോയി മേരെ ജിന്ദഗി മേം ആയേ' എന്ന ഗാനം ഭാരതമാകെ അലകളുണ്ടാക്കിയതോടെയാണ്‌ പോപ്പ്‌ സംഗീതത്തെ ഭാരതീയര്‍ അല്പം കാര്യമായി കാണാന്‍ തുടങ്ങിയത്‌.

രാത്രിയിലെ വിരുന്നുശാലകളില്‍നിന്നും പോപ്പ്‌ സംഗീതത്തെ ജനകീയമാക്കുന്നതില്‍ ഒരു പോലീസ്‌ കമ്മീഷണറുടെ മകളായ ഉഷാ അയ്യര്‍ കാണിച്ച ധൈര്യമാണ്‌ 'ഇന്‍ഡി-പോപ്പ്' എന്ന്‌ ഇന്നറിയപ്പെടുന്ന ഗാനശാഖയുടെ അടിത്തറ.

ഭാരതീയ സംസ്കൃതിക്കു ചേരാത്ത സംഗീതമായി തഴയപ്പെട്ട പോപ്പ് ഗാനശാഖയെ ഇതു ആഭാസത്തിന്റെ സംഗീതമല്ലാ എന്നു പറഞ്ഞു വിശ്വസിപ്പിക്കാനും, ഇത്തരം സംഗീതത്തിലേക്കു ജനങ്ങളെ ആകര്‍ഷിക്കാനും തമിഴ്‌ ബ്രാഹ്മണ കുലത്തില്‍ ജനിച്ച ഒരു പെണ്‍കുട്ടിക്കു ഒരുപാടു പരിമിതികളുണ്ടായിരുന്നു. അതിനായി അന്നവര്‍ സ്വീകരിച്ച രീതി ഇന്നു ഉഷാ ഉതുപ്പിന്റെ ഐഡന്‍റ്റിറ്റിയാണ്‌.

കുപ്പിവളയും കണ്‍മഷിയും കുങ്കുമപ്പൊട്ടും കാഞ്ചീപുരം സാരിയും മുല്ലപ്പൂവും ഒക്കെയായി, സുസ്‌മേരവദനയായി, സ്വതസ്സിദ്ധമായ നിഷ്‌ക്കളങ്കതയോടെ, അത്ര മൃദുവല്ലാത്ത ശബ്ദത്തില്‍ സ്‌റ്റേജില്‍ നിന്ന് ഈ സംഗീതത്തെ ജനങ്ങളുടെ മുന്നിലേക്കിട്ടുകൊടുത്തിട്ട്‌ ഉഷാ അയ്യര്‍ 'ഗിവ്‌ മി എ ബിഗ്‌ ഹാന്‍ഡ്‌' എന്നു പറഞ്ഞപ്പോള്‍ അവരോടൊപ്പം തുള്ളാതിരിക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. പിന്നെ ഉഷാ അയ്യര്‍ ആഘോഷങ്ങളിലെ അവശ്യഗായികയായത്‌ കേവല ചരിത്രം മാത്രം.

ബോംബേയിലും കല്‍ക്കട്ടയിലുമായി ജീവിച്ച ഉഷാ അയ്യര്‍ പാശ്ചാത്യ സംഗീതത്തെ ഭാരതീയ സംഗീതവുമായി ചേര്‍ത്ത്‌ തികച്ചും ഭാരതീയര്‍ക്കു രുചിക്കും വിധം പോപ്പ്‌ സംഗീതത്തെ അവതരിപ്പിച്ചു. ബാപ്പി ലഹരിയുടെ 'റംബാ ഹോ..ഹോ' എന്ന ഗാനത്തോടെ ഉഷാ ഉതുപ്പ്‌ സര്‍വത്ര സ്വീകാര്യയായി. ഡിസ്‌കോ ഡാന്‍സറിലെ ‘കോയി യഹാം ആഹാ നാച്‌ നാച്‌' എന്ന ഗാനത്തോടെ യുവഹൃദയങ്ങളിലേക്ക് പോപ്പിന്റെ ഭ്രമാത്‌മകതയെ വാരിയിടാന്‍ കഴിഞ്ഞ ഉഷാ ഉതുപ്പിനോട് ഇന്നത്തെ ഓരോ പോപ്പ്‌ സിംഗേര്‍സും കടപ്പെട്ടിരിക്കുന്നു.

ഉഷാ ഉതുപ്പിന്റെ സ്വീകാര്യതയാണ്‌ പിന്നെ ഷാരോണ്‍ പ്രഭാകറിനേയും മസാനിയേയുമൊക്കെ സ്‌റ്റേജ് ഷോ ബിംബങ്ങളാക്കിത്തീര്‍ത്തത്. അലിഷാ ചിനായിയും ബാബാ സേഗളുമൊക്കെ ദീദി തെളിച്ച വഴിയിലൂടെ നടന്നു വിജയിച്ചവരാണ്‌.

കേരളത്തിന്‌ യേശുദാസും ചിത്രയും പോലെ എല്ലാ പ്രാദേശികഭാഷകള്‍ക്കും അവരുടേതായ സ്വന്തം പാട്ടുകാരുണ്ട്. യേശുദാസിനെയോ ചിത്രയെയോ വടക്കേഇന്ത്യാക്കരില്‍ ഒരു നല്ല ശതമാനത്തിനും ഇനിയും അറിയില്ലെന്ന വേദനിപ്പിക്കുന്ന സത്യം നമുക്കറിയാം. എന്നാല്‍ ഹിന്ദി ചലചിത്രമേഖലയിലെ ഇന്നലെ വന്ന ഗായകരെപ്പോലും മലയാളികള്‍ക്കു പരിചിതമാണ്‌. അതു മലയാളിയുടെ സവിശേഷത. എന്നാല്‍ ഭാരതത്തിലങ്ങോളമിങ്ങോളം അറിയുന്ന, എല്ലാ ഭാഷകളിലും പാടിയിട്ടുള്ള ഏക ഗായിക ഉഷാ ദീദി എന്നതാണ്‌ ദീദിയെ മറ്റുള്ളവരില്‍ നിന്നും വേറിട്ടുനിര്‍ത്തുന്ന പലതില്‍ ഒന്ന്.

ലോകത്തിന്റെ ഏതു കോണില്‍ പോയാലും ഇന്ത്യയുടെ കയ്യൊപ്പെന്നപോലെ, ഇന്ത്യന്‍ വേഷഭൂഷാദികളോടെ, പ്രോഗ്രാമുകള്‍ അവതരിപ്പിക്കുന്ന ദീദി വിദേശികളുടെ അത്‌ഭുതമാണ്‌.

‘നമ്മള്‍ ഭാരതീയര്‍’ എന്ന മഹത്തായ കണ്‍സെപ്റ്റ്‌ വാരിപ്പുതച്ചു നടക്കുന്ന ഏക ഗായികയും ഉഷാ ഉതുപ്പു മാത്രം.

27 comments:

ഗുരുജി said...

ലോകത്തിന്റെ ഏതു കോണില്‍ പോയാലും ഇന്ത്യയുടെ കയ്യൊപ്പെന്നപോലെ, ഇന്ത്യന്‍ വേഷഭൂഷാദികളോടെ, പ്രോഗ്രാമുകള്‍ അവതരിപ്പിക്കുന്ന ദീദി വിദേശികളുടെ അത്‌ഭുതമാണ്‌.

‘നമ്മള്‍ ഭാരതീയര്‍’ എന്ന മഹത്തായ കണ്‍സെപ്റ്റ്‌ വാരിപ്പുതച്ചു നടക്കുന്ന ഏക ഗായികയും ഉഷാ ഉതുപ്പു മാത്രം.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:അല്പം അതിഭാവുകത്വം ആദ്യം തോന്നിയിരുന്നെങ്കിലും അവരുടെ ഹൃദയം ഇപ്പോള്‍ മലയാളികള്‍ അറിയുന്നു. ലോകമെങ്ങും സാരിയുടുത്ത് പാടുന്നതിനു ഒരു ക്ലാപ്പ്....

മറ്റൊരാള്‍ | GG said...

അതേ.. കുട്ടിച്ചാത്തന്‍ പറഞ്ഞതിന് ഒരു കൈയ്യൊപ്പ്.

അങ്കിള്‍ said...

എഴുതിയതത്രയും സത്യം.

yousufpa said...

"എന്റെ കേരളം, എത്ര സുന്ദരം" എന്നു പാടിയ ദീദിയെ നാം എങ്ങിനെ മറക്കും.
താങ്കളുടെ ഓരൊ കുറിപ്പുകളും അക്ഷരംപ്രതി ഈയുള്ളവന്‍ അംഗീകരിക്കുന്നു.

വാഴ്ക......

കുഞ്ഞന്‍ said...

വ്വാ ദിദി ഫണ്ടാസ്റ്റിക്..!

ഈ നന്മ എന്നും നിലനില്‍ക്കട്ടേ..മത്സരാര്‍ത്ഥികളെ നോവിക്കാതെ അവരെ സാന്ത്വനം നല്‍കി, ടെന്‍ഷന്‍ കുറയ്ക്കുന്ന ദിദി..

വിജയകൃഷ്ണനു നന്ദി.

ദിദിയെക്കുറിച്ച് കൂടുതല്‍ അറിയുവാനാഗ്രഹിക്കുന്നു. ബംഗാളിലായിരുന്നുവെന്ന് കേട്ടിട്ടുണ്ട്.

ഫസല്‍ ബിനാലി.. said...

ഗുരുജി thanks

ശെരീഖ്‌ ഹൈദര്‍ വെള്ളറക്കാട്‌ said...

ശെരിയാണ്‌...
അവരുടെ വാക്കുകള്‍ പലപ്പോഴും നെഞ്ചില്‍ തൊടുന്നത്‌ തോനാറുണ്ട്‌.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ലേഖനത്തിനു താഴെ എന്റെ ഒരു ഒപ്പ്

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

വ്വാ ദിദി ഫണ്ടാസ്റ്റിക്..!
വ്വാ ദിദി ഫണ്ടാസ്റ്റിക്..!
വ്വാ ദിദി ഫണ്ടാസ്റ്റിക്..!
വ്വാ ദിദി ഫണ്ടാസ്റ്റിക്..!
വ്വാ ദിദി ഫണ്ടാസ്റ്റിക്..!
വ്വാ ദിദി ഫണ്ടാസ്റ്റിക്..!
വ്വാ ദിദി ഫണ്ടാസ്റ്റിക്..!
വ്വാ ദിദി ഫണ്ടാസ്റ്റിക്..!
വ്വാ ദിദി ഫണ്ടാസ്റ്റിക്..!
വ്വാ ദിദി ഫണ്ടാസ്റ്റിക്..!

പാമരന്‍ said...

കുറച്ചു ഓവറാണെന്നാണെനിക്ക്‌ തോന്നിയത്‌, പലപ്പോഴും.. കണ്ണീര്‍ സീരിയലുകളില്‍ പീഎച്ച്‌ഡീ എടുത്ത ഏഷ്യാനെറ്റ്‌ ഏമാന്‍മാരു്‌ അതു നന്നായിട്ടു മുതലെടുക്കുകയും ചെയ്തു..

എങ്കിലും ഗുരുജി കണ്ട നിഷ്കളങ്കതയെ കാണാതിരിക്കുന്നില്ല..

ശ്രീവല്ലഭന്‍. said...

" ഉഷാ ഉതുപ്പ്‌ എന്ന ഉഷാ അയ്യരെ "

എനിക്ക് ഉഷ ഉതുപ്പിനെ വളരെ ഇഷ്ടമാണ്. അവരോട് വളരെ ബഹുമാനവും ഉണ്ട്. കാരണം പോപ്പ് സംഗീതം വളരെ പോപ്പുലര്‍ ആക്കിയതില്‍ വളരെ അധികം പങ്കു അവര്‍ വഹിച്ചിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നു. താങ്കളുടെ ലേഖനം ആ ഒരു നല്ല ഫീലിംഗ് ഉണ്ടാക്കി.

But I am really sorry Mr. Vijayakrishnan. Why the hell we should link her to her past when she is known as Usha Uthup to almost everyone in the country & abroad? I have never heard her telling anyone that she is Usha Aiyar!

I never knew that she is Aiyar, and it is not going to make any difference! I feel that in your article somehow there is a subtle attempt to link her to her caste, which I think is not at all needed.

ക്ഷമിക്കുക, ഞാന്‍ മനസ്സിലാക്കിയതിന്റെ കുറവാകാം!

ഭൂമിപുത്രി said...

‘ദീദി’യുടെ കണ്ണീരിനെ പുഛിയ്ക്കുന്നവരാണധികവും.
(എല്ലാത്തീനോടൂം എന്തിനോടുമുള്ള ഈ പുഛരസം മലയാളിയുടെ രക്തത്തിലുള്ളതുമാണല്ലോ)
പാടുന്ന കുട്ടികളൊടുള്ള ഹൃദയം തുറന്ന അവരുടെ സമീപനം എന്നും കാണുന്നവറ്ക്കു,അവരുടെ മനസ്സറിയാന്‍ പറ്റാതെപോകുന്നതെന്തുകൊണ്ടാണെന്ന് ഞാനും
ആലോചിയ്ക്കാറുണ്ട്.
നന്നായി വിജയകൃഷ്ണന്‍ ഇതെഴുതിയതു

ഗുരുജി said...

ശ്രീവല്ലഭനൊരു മറുപടി.
Sir, It was not at all my intention to promote or advocate her caste. ഉഷാ ഉതുപ്പിന്റെ ആദ്യകാല റെക്കോര്‍ഡുകളെല്ലാം ഉഷാ അയ്യര്‍ എന്ന പേരിലായിരുന്നു, because she was then married to Mr. Ramu Iyer. Ever since she married to Jani Uthup, she known as Usha Uthup. When she became famous, then she was already USHA UTHUP.

ഞാന്‍ ഏറെ ബഹുമാനിക്കുന്നത്‌ അവരുടെ സംഗീതത്തെയാണ്‌. അവരുടെ പൂര്‍വാശ്രമത്തെയോ, അവര്‍ ജനിച്ച കുലത്തെയോ നോക്കിയല്ല..എന്റെ ലേഖനം ശ്രദ്ധിച്ചാല്‍ റംബാ ഹോ..എന്ന ഗാനത്തിനുശേഷം ഒരിടത്തും ഞാന്‍ അയ്യര്‍ എന്ന പദം ഉപയോഗിച്ചിട്ടില്ല..കാരണം അങ്ങനെയൊരു പേരില്‍ അതിനുശേഷം ആരും അവരെ അറിഞ്ഞിട്ടില്ല.....

ശ്രീവല്ലഭന്‍. said...

വിജയകൃഷ്ണന്‍,


വിശദീകരണത്തിന് വളരെ വളരെ നന്ദി. എന്തോ ആദ്യ വരികള്‍ ആണ് എന്നെ കുഴക്കിയത്. താങ്കള്‍ അറിഞ്ഞുകൊന്ട് ചെയ്തു എന്നല്ല ഞാന്‍ ഉദ്ദേശിച്ചത്. നമുക്ക് അങ്ങിനെ അവരുടെ ജാതിയും ആയ്‌ ലിങ്ക് ചെയ്യണ്ട കാര്യം ഇല്ലല്ലോ .

എന്‍റെ വായനയുടെ തെറ്റ് . ക്ഷമിക്കുമല്ലോ.

ഗുരുജി said...

ശ്രീവല്ലഭന്‌,
നന്ദി സര്‍.

അപ്പു ആദ്യാക്ഷരി said...

വിജയകൃഷ്ണന്‍, നല്ലൊരു ലേഖനം ദീദിയുടെ കഥ ഇവിടെ പരിചയപ്പെടുത്തിയതിനു നന്ദി. ഉഷാ ഉതുപ്പ് എന്ന ഗായികയെ എനിക്ക് അത്ര ഇഷ്ടമല്ലായിരുന്നു പണ്ട്. പക്ഷേ ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന പ്രൊഗ്രാമിലൂടെ അവരെ അടുത്തറിഞ്ഞപ്പോള്‍, അവരുടെ മനസ്സിന്റെ വലിപ്പം ശരീരത്തിനേക്കാള്‍ വളരെ വലുതാണെന്നറീഞ്ഞപ്പോള്‍ ഇഷ്ടപ്പെട്ടുപോയി. വീണ്ടും നന്ദി ഈ ലേഖനത്തിന്.

വിനോജ് | Vinoj said...

ഈ പോസ്റ്റിന് വളരെ വളരെ നന്ദി ഗുരുജി.

ചിതല്‍ said...

കടലു കണ്ടിട്ടു വന്ന്‌ കടലിതു പോര, കുറച്ചുകൂടി വലുതാകേണ്ടതായിരുന്നു എന്നു പറഞ്ഞ നമ്മള്‍, ഒന്നിലും തൃപ്തിവരാത്ത നമ്മള്‍, പ്രശംസിക്കാന്‍ ലുബ്ധുകാട്ടുന്ന നമ്മള്‍, ഈ കണ്ണീരിനെ അവിശ്വസിക്കരുത്‌.
ഒര്‍് ഒപ്പ്...
നല്ല ലേഖനം...

സസ്നേഹം
ചിതല്‍

ഗുരുജി said...

കുട്ടിച്ചാത്താ ചാത്തനേറു കൊണ്ടു കേട്ടോ...
മറ്റൊരാള്‍
അങ്കിള്‍
അത്ക്കന്‍
കുഞ്ഞന്‍
ഫസല്‍
ശൈരീഖ്‌
പ്രിയ ഉണ്ണികൃഷ്ണന്‍
മുഹമ്മദ്‌ സഗീര്‍
പാമരന്‍
ശ്രീവല്ലഭന്‍
ഭൂമിപുത്രി
അപ്പു
വിനോജ്‌
ചിതല്‍
എല്ല്ലാവര്‍ക്കും എല്ലാവര്‍ക്കും ഒരുപാട്‌ നന്ദി.

Unknown said...

പ്രിയപ്പെട്ട വിജയകൃഷ്ണന്‍ , വളരെ നന്നായി ഉഷാ ഉതുപ്പിനെക്കുറിച്ചുള്ള ഈ ലേഖനം . അവരെ ജഡ്‌ജിയായി കിട്ടിയത് ഐഡിയ സ്റ്റാ‍ര്‍ സിംഗര്‍ പരിപാടിയില്‍ പങ്കെടുത്ത മത്സരാര്‍ത്ഥികളുടെയും നമ്മള്‍ മലയാളികളുടെയും സുകൃതം എന്നേ പറയാന്‍ കഴിയൂ . ഈ പോസ്റ്റിന് നന്ദി പറയാതിരിക്കാന്‍ കഴിയില്ല .
സ്നേഹപൂര്‍വ്വം,

Kalesh Kumar said...

ഉഷാ ഉതുപ്പിന്റെ സ്റ്റേജ് ഷോ കാണാന്‍ പോയിട്ടില്ലെങ്കില്‍ പോകണം . മസിലും പിടിച്ചിരിക്കുന്ന അപ്പൂപ്പന്മാര്‍ വരെ തുള്ളുന്നതുകാണാം . അവര്‍ തുള്ളിക്കും . ഇന്ത്യയില്‍ അവരെപ്പോലെ "സ്റ്റേജ് പ്രസന്സ്" ഉള്ളൊരു കലാകാരി വേറെയില്ല. യാതൊരു വള്ഗാരിറ്റിയും ഇല്ലാതെ അവര്‍ ജനങ്ങളെ ഒന്നടങ്കം കൈയ്യിലെടുക്കും . മിണ്ടാതിരിക്കുന്ന പെണ്ണുങ്ങ്ളോട് അവര്‍ ചോദിക്കും - എന്റെ സാരി എങ്ങനുണ്ട്? എന്റെ പൊട്ട് എങ്ങനുണ്ട്?

ഷീ ഈസ് ഗ്രേറ്റ്!

കടവന്‍ said...

ലേഖനത്തിനു താഴെ എന്റെ ഒരു ഒപ്പ്

Sherlock said...

ഉഷാ ഉതുപ്പെന്ന ഗായികയോട് മതിപ്പുണ്ട്. നല്ല ലേഖനം..

ഓ ടോ:

പിന്നെ ഐഡിയ സ്റ്റാര്‍ സിങ്ങറിലേ കരച്ചില്‍ ..അതൊരഭിനയം മാത്രമായേ ഇതുവരെ തോന്നിയിട്ടുള്ളൂ...ഉഷാ ഉതുപ്പുമാത്രമല്ല ശ്രീകുമാറും ശരതും പിന്നെ വായില്‍ ചൂടന്‍ ചേമ്പിട്ടിട്ടുള്ള ആ ചേച്ചിയും കരയാറുണ്ട്..

ഓഫ് റ്റോപ്പിക്കിനു ക്ഷമി.

ഗുരുജി said...

കെ.പി. സുകുമാരന്‍ സര്‍
കലേഷ് കുമാര്‍
കടവന്‍
ജിഹേഷ്
-ഇതു വഴി വന്നതിനും..നല്ല വാക്കുകള്‍ക്കും നന്ദി....

പ്രിയ said...

സ്റ്റാര് സിംഗറിലെ ആ കരച്ചിലിനെ സത്യമായി കാണാന് കഴിയുന്നില്ല. അതൊരു ലൈവ് പ്രോഗ്രാം ആയിരുന്നേല് ചെലപ്പോള് വിശ്വസിച്ചേനേ.

പിന്നെ ഉഷ ഉതുപ്പ് പണ്ടൊരിക്കല് ഓണത്തിനു ദൂരദര്ശനില് "എന്റെ കേരളം എത്ര സുന്ദരം " എന്ന പാട്ടുപാടിയ ഓര്മ്മകള് ആണിപ്പോളും. ഇഷ്ടവും ആണ്.

ഗുരുജി , ഈ ലേഖനത്തിന് നന്ദി

ഉഷശ്രീ (കിലുക്കാംപെട്ടി) said...

“നമ്മള്‍ ഭാരതീയര്‍’ എന്ന മഹത്തായ കണ്‍സെപ്റ്റ്‌ വാരിപ്പുതച്ചു നടക്കുന്ന ഏക ഗായികയും ഉഷാ ഉതുപ്പു മാത്രം“